Site-Logo
POST

ശീഇസം ഒളിച്ചുകടത്തേണ്ടത് ആരുടെ താൽപര്യം?

അബ്ദുൽ റഊഫ് പുളിയംപറമ്പ്

|

13 Jun 2025

feature image

മലപ്പുറം ജില്ലയിലെ കാലിക്കറ്റ് എയർപോർട്ടിന് സമീപമുള്ള മുസ്ല‌ിം ഭൂരിപക്ഷ പട്ടണമാണ് കൊണ്ടോട്ടി. ഇവിടെ 'കൊണ്ടോട്ടി നേർച്ച' എന്ന പേരിൽ നൂറ്റാണ്ടുകളുടെ പഴക്കത്തോടെ നില നിന്നിരുന്ന ഉത്സവം 14 വർഷം മുമ്പ് 'സ്ഥാനീയ'നെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നിലച്ചതായിരുന്നു. ചില മതപരിഷ്കരണ വാദികളും രാഷ്ട്രീയ നേതാക്കളും ഇടപെട്ട് ഈ വർഷം അത് പുനരാരംഭിച്ചതോടെ കൊണ്ടോട്ടി നേർച്ചയും അവിടെ മറമാടപ്പെട്ടയാളുടെ ആശയാദർശങ്ങളും വീണ്ടും ചർച്ചയായിരിക്കുകയാണ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ബോംബെയിലെ കർദാൻ ദേശത്തുനിന്ന് വന്ന് പെരിന്തൽമണ്ണക്കടുത്ത മുള്ള്യാകുർശ്ശിയുൾപ്പെടെ പല സ്ഥലത്തും ചുറ്റിക്കറങ്ങി അവസാനം കൊണ്ടോട്ടിയിൽ താമസമുറപ്പിച്ച ശീഈ വിശ്വാസിയായ മുഹമ്മദ് ഷായാണ് ഈ ചടങ്ങിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഇവിടെ പാരമ്പര്യ മുസ്ലിംകൾക്ക് പരിചയമില്ലാത്ത പല ശീഈ ആചരണങ്ങളും സ്ഥാപിക്കുകയും പുതിയൊരു ത്വരീഖത്ത് പ്രചരിപ്പിക്കുകയുമുണ്ടായി. മലബാർ കീഴടക്കിയ ടിപ്പു സുൽത്വാനിൽ നിന്ന് ചാലിയാർപുഴ മുതൽ ആനക്കയം വരെ നീണ്ടു കിടക്കുന്ന പത്ത് അംശങ്ങളിൽ നിന്ന് നികുതി പിരിക്കാനുള്ള അവകാശവും (ഇനാംദാർ) മറ്റും മുഹമ്മദ് ഷാ ക്ക് ലഭിച്ചു. അത് പിരിക്കാനുള്ള എളുപ്പ മാർഗമായിരുന്നു കൊയ്ത്തുത്സവം. പക്ഷേ, ഇത് അദ്ദേഹത്തിന്റെ മരണശേഷം മുഹമ്മദ്ഷാ തങ്ങളുടെ പേരിലുള്ള ആണ്ട് നേർച്ചയായി പരിണമിച്ചു. എന്നാൽ സമൂഹത്തിൽ നിന്ന് എതിർപ്പുയർന്നപ്പോൾ ചിലർ പ്രചരിപ്പിച്ചത് ഇത് അജ്‌മീർ ഖാജ (﵀) യുടെ പേരിലുള്ള നേർച്ചയാണെന്നാണ്. അത് വസ്തുതാപരമല്ലെന്നാണ് ചരിത്രം.

2009 മാർച്ച് 12 വ്യാഴാഴ്‌ച നേർച്ച കമ്മിറ്റി സ്ഥാപിച്ച ബാനറിൽ 'അൽ കുതുബ് അസ്സയ്യിദ് മുഹമ്മദ് ഷാഹ് വലിയുള്ളാ 250-ാം ഉറൂസും അനുസ്‌മരണവും റബീഉൽ അവ്വൽ 14 മാർച്ച് 12 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക്' എന്നു കാണാം. ചരിത്രം പരിശോധിച്ചാൽ സംഗതി ശരിയാണ്; മുഹമ്മദ്ഷായുടെ വിയോഗം '1180 റബീഉൽ അവ്വൽ 14 തിങ്കളാഴ്‌ച' (ഹസ്രത്ത് മുഹമ്മദ് ഷാ തങ്ങൾ പേ. 35)യാണ്. 2009 മാർച്ച് മാസം ഹിജ്റ 1430 ആണ്. ഇതിൽ നിന്നും മരിച്ച തിയ്യതിയായ 1180 കുറച്ചാൽ (1430-1180 250) മുഹമ്മദ് ഷായുടെ 250 - മത്തെ നേർച്ചയാണ് ആഘോഷിക്കുന്നതെന്ന് വ്യക്തമാണ്.
എന്നാൽ എന്താണ് നേർച്ച? നേർ എന്ന ദ്രാവിഡ മൂലത്തിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രതിജ്ഞയെടുക്കുക എന്നർഥത്തിലുള്ള പദമാണിത്. ഫർള് ഐൻ (വൃക്തിബാധ്യത) അല്ലാത്ത ഒരു പുണ്യകർമത്തെ നിർബന്ധ ബാധ്യതയായി ഏറ്റെടുക്കുന്നതിനാണ് ഇസ്‌ലാമികമായി നേർച്ചയെന്ന് വിവക്ഷിക്കുക. പുണ്യ കർമമല്ലാതെ നേർച്ചയാക്കാൻ പറ്റില്ല. എന്നാൽ കൊണ്ടോട്ടി നേർച്ചയിൽ എന്ത് പുണ്യമാണുള്ളത്? പരിശോധിക്കാം.
അവരുടെ കാര്യപരിപാടി ഇങ്ങനെ: 'തോക്കെടുക്കൽ കർമ്മത്തോടെ തുടങ്ങി തട്ടാൻ വരവിൽ അവസാനിക്കുന്ന കൊണ്ടോട്ടി നേർച്ചയുടെ തുടക്കവും അവസാനവും അമുസ്ലിം സഹോദരങ്ങളുടെ കർമ്മാനുഷ്ഠാനത്തോടെയാണുള്ളത് (കൊണ്ടോട്ടി നേർച്ച സ്പെഷ്യൽ സപ്ലിമെന്റ് 2007). ഏതർഥത്തിലും ഇവ ഇസ്ല‌ാമിക നേർച്ഛയല്ലെന്നു വ്യക്തമാണല്ലോ? അതുകൊണ്ടാണ് ഈ പരിപാടിയെ കൊണ്ടോട്ടി പൂരമെന്നും ഉത്സവമെന്നുമെല്ലാം വിവരവും ബോധവുമുള്ളവർ വിളിക്കുന്നത്; അത് ചില 'മൗലാന'മാർക്ക് ദഹിക്കുന്നില്ലെങ്കിലും

ശിയാ അതിപ്രസരം

ചരിത്രം സസൂക്ഷ്മ‌ം പരിശോധിച്ചാൽ മുഹമ്മദ് ഷാ യും അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും സ്ഥാനീയമായി വന്ന പല മുരീദന്മാരും ശിയാക്കളാണെന്ന് ബോധ്യപ്പെടും.

കരം അലി: 'പണ്ഡിതനായ മുഹമ്മദ് ഷാ തന്റെ ചരിത്രവും ആദർശവും ഉൾക്കൊണ്ടോരറബി കവിത സുൽത്താനെ കേൾപ്പിച്ചു. പ്രസ്‌തുത കവിതയുടെ സാരം ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്. ഞാൻ കർദാൻ നിവാസിയായ മുഹമ്മദ് ഷാഹാണ്. ദീനുൽ ഇസ്‌ലാം എൻ്റെ മതവും മുഹമ്മദ്(സ) എന്റെ പ്രവാചകനും ഖുർആൻ എന്റെ മാർഗ്ഗദർശിയുമാണ്. എൻ്റെ ഗുരുഭൂതൻ പണ്ഡിത നേതാവായിരുന്ന കരം അലി ശാഹാണ്' (ഹസ്രത്ത് മുഹമ്മദ് ശാഹ് തങ്ങൾ പേ, 21 ). തൻ്റെ ഗുരുനാഥൻ കരം അലിയാണെന്ന് മുഹമ്മദ് ഷാ തന്നെ വെളിപ്പെടുത്തുന്നതാണിത്.

മറ്റൊരിടത്ത് കാണാം: 'കഥാ പുരുഷൻ കരം അലി ശാഹിനെ തുടർന്നു അദ്ദേഹത്തിന്റെ ഖാദിമായി ജീവിച്ചു. അക്കാലത്ത് ഹ:മുഹമ്മദ് ഷാ തങ്ങൾ ആത്മീയൗന്നത്യസരണിയിലൂടെ ബഹുദൂരം സഞ്ചരിക്കുകയും വരിഷ്‌ഠാത്മാക്കളുടെ വിഹാര വിഹായസ്സിലേക്ക് ധ്യാന ചിറകുകൾ വിരുത്തി പറന്നുയരുകയും ചെയ്തു‌. പണ്ഡിത വൃദ്ധനായ കരം അലിയുടെ മരണം വരെ ഈടുറ്റ ഈ ഗുരുശിഷ്യ ബന്ധം നിലനിന്നിരുന്നു' (മുഹമ്മദ് ഷാ പേ, 15).

കെകെ അബ്ദുൽ കരീം കൊണ്ടോട്ടി വിഭാഗക്കാർക്ക് അനു കൂലമായി രചിച്ചുകൊടുത്ത ഈ പുസ്‌തകത്തിൽ തന്നെ മുഹമ്മദ് ഷായുടെ ശൈഖ് കരം അലി യാണെന്ന് പറയുന്നു. ഈ കരം അലി ശിയാ വിശ്വാസിയാണ്. ക്രമേണ സൂഫിസത്തിലേക്ക് ആകൃഷ്ഠനായി. ഉപരിപഠനത്തിന് പ്രസിദ്ധ ശിആ പണ്ഡിതനായി മുന്ന കരം അലിയുടെ കൂടെ ഔറംഗിൽ താമസിച്ചു. തസവുഫിൽ പാണ്ഡിത്യം സമ്പാദിച്ച മുഹമ്മദ് ഷാ അനന്തരകാലത്ത് 16 വർഷത്തോളം സന്യാസി വേഷത്തിൽ പലയിടങ്ങളിലും ചുറ്റി സഞ്ചരിച്ചു' (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 191).

'അറബി പേർഷ്യൻ ഭാഷകളിൽ പരിജ്ഞാനം നേടിയ ശേഷം അദ്ദേഹം ഔറംഗിലെ വിഖ്യാത ഷിയാ പണ്ഡിതനും സൂഫിയും ആയിരുന്ന കരം അലിയുടെ കൂടെ താമസിച്ചു. സൂഫി ദർശനങ്ങളും വിജ്ഞാനങ്ങളും കരസ്ഥമാക്കിയ അദ്ദേഹം തന്റെ ഉന്നതമായ വിജ്ഞാനത്തിന്റെ അംഗീകാരത്തിനായി കരം അലിയിൽ നിന്ന് ത്വരീഖത്ത് അനുമതി സമ്പാദിച്ചു' (കേരള മുസ്ലിം ചരിത്രം, സ്ഥിതിവിവര കണക്ക് ഡയറക്ടറി പേ. 249). മുഹമ്മദ് ഷാ യുടെ ശൈഖ് പ്രസിദ്ധ ശിയാ പണ്ഡിതനാണെന്നാണ് ലഭ്യമായ ചരിത്രരേഖകളെല്ലാം പറയുന്നത്. പിന്നെ മുരീദിന്റെ കാര്യം പറയാനുണ്ടോ?

മുഹമ്മദ് ഷാ: കെട്ടി റഹ്മാൻ തങ്ങൾ ചെയർമാനും പുതിയറക്കൽ സലീം കൺവീനറുമായി കൊണ്ടോട്ടി സാംസ്ക‌ാരിക സമിതി 2009 മാർച്ച് 12ന് കൊണ്ടോട്ടി നേർച്ചയോടനുബന്ധിച്ച് കൊടിമരച്ചുവട്ടിൽ വെച്ച് പ്രകാശനം ചെയ്ത‌ പുസ്ത‌കമാണ് 'കൊണ്ടോട്ടി നേർച്ച: പെരുമയുടെ നാട്ടുത്സവം.' അതിൽ ഇങ്ങനെ കാണാം: 'പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ബോംബെക്ക് സമീപ മുള്ള ഒരു ഗ്രാമത്തിൽ നിന്ന് കേരളത്തിലെത്തി താമസമുറപ്പിച്ച പേർഷ്യൻ ഭാഷ സംസാരിക്കുന്ന ഒരു ശിയാ മുസ്ലിമാണ് ഷെയ്ഖ് മുഹമ്മദ് ഷാ' (പേ. 12)'അക്കാലത്ത് കേരളത്തിലെ പ്രധാന മുഫ്ത്തിയും മത നേതാവുമായിരുന്ന സയ്യിദ് ശൈഖ് ജിഫ്‌രി മുഹമ്മദ് ശായുമായി അഭിമുഖ സംഭാഷണം നടത്തി. മുഹമ്മദ് ശാ ശീആണ്. മെസ്‌മരിസക്കാരനാണ്. അയാളുടെ ത്വരീഖത്ത് ഇസ്ല‌ാമികാദർശത്തിന് കടകവിരുദ്ധമാണ്. എന്നെല്ലാം വിധി എഴുതി' (മഹത്തായ മാപ്പിള സാഹിത്യം പേ 193). ഇങ്ങനെ പല ചരിത്ര ഗ്രന്ഥങ്ങളിലും മുഹമ്മദ് ഷായുടെ ശിയാ മുഖം പ്രകടമാകുന്നുണ്ട്.

ഒരു ചരിത്ര സംഭവം പറയാം: 'സ്വാതന്ത്ര്യ സമര സേനാനി കെ. ഹുസ്സൻ സാഹിബ് ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മലബാർ ഡിസ്ട്രിക് ബോർഡ് മെമ്പർ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്കൂൾ പരിശോധ നക്ക് എത്തി. ഏഴാം ക്ലാസിലെ പ്രവേശന രജിസ്റ്ററിലെ ഒരു പേരിൽ അദ്ദേഹത്തിൻ്റെ കണ്ണുടക്കി ഘന ഗംഭീര സ്വരത്തിൽ സാഹിബ് ചോദിച്ചു: ആരാണീ പഞ്ചാബി? ചോദ്യം കേട്ട് ഹെഡ്‌മാസ്റ്റർ അമ്പരന്നു. സാഹിബ് വീണ്ടും ചോദിച്ചു: ഗുലാം ഹസൈൻ ആരാണത്? ശോഷിച്ച ശരീരമുള്ള തവിട്ടു നിറക്കാരൻ ആയ മെലിഞ്ഞു നീണ്ട ഒരു കു ട്ടി പതുക്കെ എഴുന്നേറ്റു നിന്നു. സാഹിബിന്റെ ഉത്തരവ് വന്നു:
നിൻ്റെ പേരിൽ ഗുലാം വേണ്ട അത് ഷിയാ ചുവയുള്ള പേരാണ്. ഗുലാം ഹുസൈൻ എന്ന പേരിന്റെ അർത്ഥം ഹുസൈന്റെ അടിമ എന്നാണ്. കുട്ടിയുടെ പിതാവിന് കൊണ്ടോട്ടി തങ്ങളോടുള്ള ആദരവാണ് ഈ പേരിടാൻ നിമിത്തമായത്. അങ്ങനെ സാഹിബിന്റെ ആജ്ഞപ്രകാരം സ്‌കൂൾ രജിസ്റ്ററിൽ നിന്നും ഗുലാം വെട്ടി നീക്കി. വെറും ഹുസൈൻ പിൽക്കാലത്ത് ഹുസ്സൻ ആയി (കൊണ്ടോട്ടി ചരിത്രം, സംസ്ക‌ാരം പേ. 191). ഈ ഹുസ്സൻ സാഹിബിന്റെ പിതാവിന് കൊണ്ടോട്ടി ശിയാ തങ്ങന്മാരോടുള്ള ആദരവാണ് ശീഈ ചു വയുള്ള പേരിടാൻ പ്രചോദനം എത്ര വ്യക്തമാണ് കാര്യങ്ങൾ! എന്നാലും കുരുവട്ടൂരിലെ വ്യാജ ത്വരീഖത്തുകാർ ചോദിക്കുക ഈ ചരിത്രകാരൻ വഹാബിയല്ലേ? അയാളുടെ വാക്ക് സ്വീകരിക്കാമോ എന്നാണ്. മാത്രമല്ല, ഈ മുഹമ്മദ് ഷാ യുടെ മകൻ്റെ പേരും ഗുലാം ഹുസൈനെന്നായിരുന്നു. 'മുഹമ്മദ് ഷാ തങ്ങൾ കൊണ്ടോട്ടിയിൽ സ്ഥിരതാമസം തുടർന്നതിനുശേഷം കയിത്തിനി പറ തിത്തി എന്ന മലബാർ സ്ത്രീയെ വിവാഹം ചെയ്‌തു. അവരിൽ നിന്ന് അദ്ദേഹത്തിന് ഗുലാം ഹുസൈൻ എന്ന പുത്രൻ ജാതനായി. തങ്ങളുടെ ജീവിതകാലത്തുതന്നെ ഗുലാം ഹുസൈൻ അന്തരിച്ചു. അദ്ദേഹത്തിന്റെ കബർ തെക്കിയാവിനുള്ളിലാണ് സ്ഥിതിചെയ്യുന്നത് (മുഹമ്മദ് ഷാ തങ്ങൾ പേ. 35).

ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ കൊണ്ടോട്ടി ടൂറിസം ക്ലബ്ബ് പുറ ത്തിറക്കിയ 'കഥ പറയും കൊ ബോട്ടി' എന്ന വീഡിയോ അഭി മുഖത്തിൽ ചരിത്ര ഗവേഷകൻ ഡോ. എം ഗംഗാധരൻ പറയുന്നതും 'പതിനെട്ടാം നൂറ്റാണ്ടിൻ്റെ രണ്ടാം പാതിയിൽ കൊണ്ടോടിയിലെത്തിയ ശിയാ വിശ്വാസിയാണ് മുഹമ്മദ് ഷാ' എന്നാണ്. കൊണ്ടോട്ടി തങ്ങളെ കുറിച്ച് പഠനം നടത്തിയവരെല്ലാം എത്തിച്ചേർന്ന യാഥാർഥ്യമാണ് ഈ ശിയാ ബന്ധം, അതുകൊണ്ടു തന്നെയാണ് മുസ്ല‌ിം സമൂഹം അവരെ അകറ്റിനിർത്തിയതും.
മുഹമ്മദ് ഷാ യുടെ സമകാലികനായ കോഴിക്കോട് ജിഫ്‌രി രങ്ങൾ കൊണ്ടോട്ടി തങ്ങളുടെ പിഴച്ച ആശയത്തെ നേരിട്ടു ചോദ്യം ചെയ്ത‌തായി ചരിത്രത്തിൽ കാണാം. അദ്ദേഹത്തിന്റെ പ്രസിദ്ധ ഗ്രന്ഥമായ 'കൻസുൽ ബറാഹീനി'ൽ പിഴച്ച ത്വരീഖത്തുകളെ പരിചയപ്പെടുത്തിയ കൂട്ടത്തിൽ കൊണ്ടോട്ടി ത്വരീഖത്തിന്റെ വാദങ്ങൾ ഗൗരവത്തോടെ അവതരിപ്പിച്ചത് ഇങ്ങനെ സംഗ്രഹിക്കാ 'വിശ്വാസപരമായും കർമപരമായും വളരെ പിഴച്ച വിഭാഗമാണ് അവർ. ആ നാട്ടിലെ അധിക ആളുകളെയും പിഴപ്പിക്കുകയും അവർ പിഴക്കുകയും ചെയ്‌തു. നിസ്കാരവും നോമ്പും ഉപേ ക്ഷിക്കുവാനും ഹജ്ജിന് കഴിവു ണ്ടായിരിക്കേ അവിടെ പോയി ചെയ്യേണ്ടതില്ലെന്നും അവർ പ്രചരിപ്പിച്ചു. കഅ്ബയും കഅ്ബയുടെ റബ്ബും റസൂലും റസൂലിന്റെ പാർട്ടിയും അതൊക്കെ ഒരു സ്ഥലത്തുണ്ട്- ഒരു വ്യക്തിയിൽ ഉണ്ട്. ആ പറഞ്ഞ സ്ഥലവും വ്യക്തിയും അല്ലാഹുവും റസൂലും ഇവിടെ പഠിപ്പിച്ച് തന്നതിനോട് എതിര് ചെയ്യുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ അവസാനത്തിൽ പ്രത്യക്ഷപ്പെട്ട കൊണ്ടോട്ടിയിലെ ഫക്കീറാണത്. അവർ കഞ്ചാവ് വലിയിൽ നിരതമാണ്- അവരിൽ ഒരാളെയും മസ്‌തായിട്ടല്ലാതെ കാണാൻ സാധ്യമല്ല (പേ. 460-464 ). 

ഇക്കാര്യം വേറെയും ഗ്രന്ഥങ്ങളിൽ കാണാം. 'ഹിദായതുൽ മുതലയ്വിഖി ബി ഗവായത്തിൽ മുതശയ്യിഖ് എന്ന അറബിമലയാള ഗ്രന്ഥത്തിൽ നിന്ന്: 'സർഖ സ്വീ പറഞ്ഞ അപകട ഫഖീറന്മാരിൽ പെട്ടവരാണ് പന്ത്രണ്ടാം ഖർനിന്റെ അവസാനത്തിൽ മലബാറിൽ വന്ന് മുഹറമാത്തുകളെ ഹലാലാക്കി, വാജിബാത്തുകളെ സാഖിത്വാക്കി ഹജ്ജും കണ്ട് ബവും കുത്ബത്തിന്റെ റബ്ബും റസൂലും ഒരു സ്ഥലത്തുണ്ട്. ഒരു പുരുഷനിലുമുണ്ട്. ആ പുരുഷൻ ഞാനാണെന്ന് പറ ഞ്ഞ ഫഖീർ കൻസുൽ ബറാഹീൻ നോക്കുക' (പേ. 36).
ഈ രണ്ട് ഉദ്ധരണങ്ങളിലും പരാമർശിക്കുന്ന 'കൊണ്ടോട്ടിയിലെ ഫഖീർ' മുഹമ്മദ് ഷാ യാണ്. പല രേഖകളിലും ഫഖീറെന്നാസ് കൊണ്ടോട്ടി തങ്ങൾ വിളിക്കപ്പെടുന്നത്. ഉദാ: 'ഇങ്ങനെ ഗുരുമുഖത്ത് നിന്നും മനന പഠന പ്രക്രിയയിലൂടെയും സ്വന്തമായും ആർജിച്ച അറിവും അനുഭവവുമാണ് ശൈഖ് മുഹമ്മദ് ഷാ തങ്ങൾ എന്ന കൊണ്ടോട്ടി ഫക്കീറിന് ജന്മം നൽകിയത് (കൊണ്ടോട്ടി ചരിത്രം, സംസ്ക‌ാ രം പേ. 61). പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്ലിയാരുടെ മഖ്‌തൂബാത്തിലും ഇത് വ്യക്തമാക്കുന്നുണ്ട്.

മുഹമ്മദ് ഷാക്ക് ഒരു കുഴപ്പ വുമില്ല; അദ്ദേഹത്തിന്റെ പിൻഗാമികയായ ഇഷ്‌തിയാഖ് ശാഹിനാണ് പിഴവ് സംഭവിച്ചതെന്ന് ന്യായീകരിക്കുന്ന ചിലരുണ്ട്. മുഹമ്മദ് ഷാ തങ്ങളെ വെളുപ്പിക്കാനുള്ള ശ്രമം മാത്രമാണത്. ശിയാ ആശയക്കാരായതുകൊണ്ടു തന്നെയാണ് ഷായെയും ഇശ്‌തിയാഖ് ശാഹിനെയുമെല്ലാം സമകാലികരും പിൽക്കാലക്കാരുമായ പണ്ഡിതർ എതിർത്തത്.

ഇശ്‌തിയാഖ് ശാഹ്: മുഹമ്മദ് ഷായുടെ മുരീദായ ഈ സ്ഥാനീയനിലും ശിയാ ആശയങ്ങൾ പ്രകടമായിരുന്നു. 'കൊണ്ടോട്ടിയിലെ ഇഷ്‌തിയാഖ് ഷായുടെ മുമ്പിൽ മുരിയൻമാർ സുജൂദ് ചെയ്യാറുണ്ടായിരുന്നുവെന്ന് പറയുന്നു. അദ്ദേഹം കൊണ്ടോ ട്ടിയിൽ മുഹറം ആഘോഷവും നടത്തിയിരുന്നു. ഷിയാ പക്ഷക്കാരനായിരുന്ന ഇശ്‌തിയാഖ് ഷായുടെ വിശ്വാസാചാരങ്ങളെ പണ്ഡിത ലോകം ഒറ്റക്കെട്ടായി എതിർത്തു' (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 320).

ജിഫ്‌രി തങ്ങളുടെ കാലശേഷം വന്ന ഇയാളെ മഖ്‌ദൂമു മാരും ഉമർ ഖാളിയും മമ്പുറം തങ്ങളുമടങ്ങുന്ന വലിയൊരു പണ്ഡിത-സ്വൂഫി നിര നേരിട്ടു. നൂറുകണക്കിന് ഫത്‌വകൾ ഇവർക്കെതിരെ വന്നു. 'അറേബ്യയിലെയും കേരള ത്തിലെയും തലയെടുപ്പുള്ള മതപണ്ഡിതന്മാരിൽ പലമും കൊണ്ടോട്ടി ത്വരീഖത്തിനെ രൂക്ഷമായി എതിർത്തുകൊ ണ്ടെഴുതിയ നൂറുകണക്കിലുള്ള ഫത്‌വകൾ ഞങ്ങളുടെ കൈവശ മുണ്ട്' (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 318, 319). കൊണ്ടോട്ടി തങ്ങന്മാർ മുരീദന്മാരോട് സുജൂദ് ചെയ്യിപ്പിക്കുന്ന ശിർക്കൻ സമ്പ്രദായത്തെ വിമർശിച്ചുകൊണ്ട് ഉമർ ഖാളി (റ) രചിച്ച അറബി ഖസ്വീദയുടെ സാരം 'സൃഷ്ടികൾക്ക് (തങ്ങളെ പോലെയുള്ളവരും അല്ലാത്തവരുമായ) അഖില സൃഷ്ടികൾക്കും വസ്തു‌ക്കൾക്കും സുജൂദ് (സാ ഷ്ടാംഗം) ചെയ്യൽ ഹറാമ(നിഷി ദ്ധം)ത്രേ. അത് നിമിത്തം അവർ മതഭ്രഷ്മയും സത്യനിഷേധിയുമാ യിത്തീരും. അത് ഗുരുതരമായ ചാപമാകുന്നു' (ഉമർ ഖാളി (റ) ജീവചരിത്രവും കൃതികളും പേ. 65). അതിനാൽ (സൃഷ്ടി കൾക്കുള്ള സുജൂദ് നിമിത്തം) അവൻ മതഭ്രഷ്ടനും സത്യനിഷേധിയും ആണെന്ന് നാം വിധിക്കുന്നു (പേ. 66). കൊണ്ടോട്ടി തങ്ങൾമാർ തീവ്ര ശിയാക്കളായ റാഫിളി വിഭാഗത്തിൽപ്പെട്ട ബോറകൾ ആണെന്ന് സയ്യിദ് അലവി തങ്ങൾ പ്രസ്‌താവിക്കുന്നുണ്ട് (കൊണ്ടോട്ടി ചരിത്രം, സംസ്കാരം 20 പേ. 106).

ഈ പുസ്‌തകമെഴുതിയ കെ കെ അബ്ദുൽ സത്താർ ബിദഇയാണെന്നു പറഞ്ഞ് നിഷേധിക്കാൻ ഇവിടെയും പഴുതില്ല. കാരണം ഇത് മമ്പുറം തങ്ങൾ പുറപ്പെടുവിച്ച ഫത്‌വയാണ്. പ്രസ്‌തുത ഫത്‌വ അനേകം സ്ഥലങ്ങളിൽ ഉദ്ധരിച്ചതു കാണാം. കൊണ്ടോട്ടി നേർച്ചയും അവിടെ നടക്കുന്ന പേക്കുത്തുകളും സുന്നികളുടെ പിരടിയിലിട്ട് സമുദായത്തെ അടിക്കാനും സന്തം മച്ചുനന്മാരായ ശിയാക്കളെ തലോടാനും ഉത്സാഹിക്കുന്ന ബിദഇകൾക്കും ചരിത്ര വസ്‌തുതകൾ നിഷേധിച്ച് കൊണ്ടോട്ടി തങ്ങളെ സുന്നിപ്പട്ടമണിയിക്കാൻ വ്യഥാ ശ്രമിക്കുന്ന കള്ള ത്വരീഖത്തുകാർക്കുമെല്ലാം തികഞ്ഞ നിരാശ സമ്മാനിക്കുന്നതാണ് ഇവർക്കെതിരായ പണ്ഡിത പോരാട്ടങ്ങൾ.

ചുരുക്കത്തിൽ മണ്മറഞ്ഞ മഹാമനീഷികൾ കാലാന്തരത്തിൽ ശീഇസത്തിനെതിരെ തീർത്ത പ്രതിരോധങ്ങൾക്കനുഗുണമായി സമസ്‌ത 1930ൽ പ്രസിദ്ധമായ തർക്കുൽ മുവാലാത്ത് പ്രമേയം പാസാക്കുകയും അതിലൂടെ പല ആചാരങ്ങളും അവർ ഉപേക്ഷിക്കുകയും പലരും സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങിവരികയും ചെയ്തു. 'ജനങ്ങളുടെ ശക്തിമത്തായ എതിർപ്പ് നിമിത്തം അവസാനം കൊണ്ടോട്ടി തങ്ങൻമാർ മുഹറം ആഘോഷം നിർത്തൽ ചെയ്തു. മുരീതന്മാരോട് സുജൂദ് ചെയ്യിപ്പിക്കുന്ന കർമ്മവും ഉപേക്ഷിച്ചു'
(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ. 323). 

ഹി. 1371ൽ സമസ്‌ത മുഖപത്രം അൽബയാനിൽ വന്ന വാർത്ത ഇങ്ങനെ: 'സുന്നത്ത് ജമാഅത്തിലേക്ക് മടങ്ങി വരുന്നു - പെരിന്തൽമണ്ണ: ഇവിടേക്കടുത്ത മുള്ള്യാകുർശി അംശത്തിൽ പഴയ ജുമാഅത്ത് പള്ളി മഹല്ലിൽ പെട്ട മുസ്‌ലിമീങ്ങൾ ഒരു ശതാബ്ദ കാലത്തോളമായി കൊണ്ടോട്ടി കൈക്കാരെന്നറിയപ്പെടുന്ന ശീ: വിഭാഗക്കാരാണെന്നുള്ള കാരണത്താൽ അവരും മറ്റു മുസ്‌ലിമീങ്ങളും തമ്മിൽ യാതൊരു സമ്പർക്കവുമില്ലാതെ ജീവിക്കാൻ ഇടവരുത്തിയ ഗൗരവാവഹമായ കക്ഷിവഴക്ക് ഇന്ന് അവസാനിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്.

ഇവിടത്തെ ഖാളി ജനാബ് എം അലവി മുസ്‌ലിയാരും പള്ളി കാരണവന്മാരും പ്രസ്തുരു മഹല്ലിൽ പെട്ട മറ്റുള്ളവരും ആക്ഷേപത്തിനിടയായ കൊ ണ്ടോട്ടി കൈക്കാരുടെ പഴയ വിശ്വാസാചാരങ്ങളൊന്നും ഞങ്ങൾക്ക് ഇപ്പോൾ ഇല്ലെന്ന് പ്രഖ്യാപിക്കുകയും മേലിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആചാര വിധികൾക്ക് അനുസരിച്ച് ജീവിക്കുന്നതാണ ന്ന് സമ്മതിക്കുകയും ചെയ്‌തത് വഴിക്കാണ് ഈ കക്ഷിത്വം അവസാനിച്ചത്. ഇത് സംബന്ധിച്ച് ഇന്ന് ജുമുഅക്ക് മുമ്പായി ഒരു പൊതുയോഗം താഴെക്കോട് മുദരിസ് ജനാബ് പി കുഞ്ഞലവി മുസ്ലിയാരുടെ അധ്യക്ഷതയിൽ പ്രസ്‌തുത പള്ളിയിൽ വെച്ച് ചേ മുകയും ജനാബ് പി ഇമ്പിച്ചി മുസ്‌ലിയാർ ഒരു ഉപദേശ പ്രസം ഗം ചെയ്യുകയും അതോടെ ശരീഅത്ത് നിയമപ്രകാരമുള്ള ചട്ടങ്ങളെല്ലാം നിർവഹിക്കപ്പെടു കയും ചെയ്തു‌. അവസാനമായി താഴെപ്പറയുന്ന പ്രതിജ്ഞാ പത്രത്തിൽ ജുമുഅക്ക് സംബന്ധിച്ചിരുന്ന ആ മഹല്ലിലെ മുഴുവൻ ജനങ്ങളും ഒപ്പുവെക്കുകയുണ്ടായി. 

പ്രതിജ്ഞ: കൊണ്ടോട്ടി കൈ എന്നറിയപ്പെടുന്ന പിഴച്ച വിശ്വാസ ആചാരങ്ങളൊന്നും ഞങ്ങളിൽ ഇപ്പോൾ ഇല്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ ഞങ്ങൾ എല്ലാവരും ഒന്നൊഴിയാതെ അതിൽ നിന്ന് വിരമിച്ചിരിക്കുന്നുവെന്നും ഞങ്ങളെല്ലാവരും അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസാചാരങ്ങൾ പൂർണ്ണമായി വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യുന്നതാണെന്ന് സമ്മതിക്കുകയും മേലിൽ ദീനിയായ വിഷയത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമായുടെ നിർദ്ദേശപ്രകാരം നടക്കാൻ ഞങ്ങൾ തയ്യാർ ആണെന്ന് ഇതിനാൽ ഉറപ്പുനൽ കുകയും ചെയ്തുകൊള്ളുന്നു' (അൽബയാൻ 1371 സഫർ പേ 49)

കൊണ്ടോട്ടിക്കൈകാർക്കെതിരെ സുന്നികളുടെ നിലപാട് എത്ര കർക്കശമായിരുന്നുവെന്ന് ഇതിൽ നിന്നു ഗ്രഹിക്കാം. എന്നാൽ സമസ്‌തയോടുള്ള വിരോധം തീർക്കാൻ സംസ്ഥാനമ്മുടെ ഉന്നത നേതാവായ ഒരു മൗലവി ചോദ്യകർത്താവിനു നൽകിയ മറുപടി കേട്ടപ്പോൾ ഏറെ സഹതാപം തോന്നി. കൊണ്ടോട്ടി തങ്ങൾക്ക് വലിയ പ്രശ്നമൊന്നുമില്ലെന്നും അവിടെ പല ഉന്നതരും സിയാറത്ത് ചെ യ്‌തിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്വദഖതുല്ല ഉസ്‌താദ് നിലകൊണ്ട സമസ്‌തയെടുത്ത തർക്കുൽ മുവാലാത്ത് പ്രമേയത്തെ റദ്ദു ചെയ്യുന്ന നിലപാടായി അദ്ദേഹത്തിന്റേത്. കൊണ്ടോട്ടി കൈക്കാരാണ് അറവ് നടത്തിയതെങ്കിൽ മാംസം വാങ്ങാതെ സൂക്ഷ്‌മത കാണിക്കുന്ന കൊണ്ടോട്ടിയിലും പരിസമ പ്രദേശത്തുമുള്ള സുന്നികളുടെ ആത്മബോധത്തെ കൂടിയാണ് നേതാവ് പുച്ഛിക്കുന്നത്.

തീർന്നില്ല, മുകളിൽ ഉദ്ധരിച്ച അൽബയാൻ വാർത്ത ഒന്നു കൂടി ശ്രദ്ധിക്കുക. കൊണ്ടോട്ടി കൈക്കാർ ശിയാക്കളാണെന്ന കാരണത്താൽ ഒരു നൂറ്റാണ്ടു കാലം അവരോട് യാതൊരു സമ്പർക്കവുമില്ലാതെ ജീവിക്കുകയും പിന്നീടവർ പിഴച്ച ആദർശം ഉപേക്ഷിച്ച് സുന്നത്ത് ജമാത്തിലേക്ക് മടങ്ങിവന്നപ്പോൾ മുള്ള്യാകുർശിയിൽ നടത്തിയ പരിപാടിയിൽ അധ്യക്ഷത വഹിച്ചത് താഴെക്കോട് കുഞ്ഞലവി മുസ്ലിയാരാണ്. ഇദ്ദേഹമാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ പ്രഥമ പ്രസിഡന്റ്. സെക്രട്ടറി സ്വദഖത്തുല്ല മുസ്ല‌ിയാരും. വലിയ ഫഖീഹും മുഫ്‌തിയുമായ ഈ കുഞ്ഞലവി മുസലിയാർ ഇവർ പിഴച്ച ആശയക്കാരാണെന്ന നിലപാടാണെടുത്തത്. അദ്ദേഹത്തിന്റെ നിലപാടിൽ എപ്പോഴാണ് പുതിയ നേതൃത്വം വെള്ളം ചേർത്തത്, എന്തായിരുന്നു ഈ നിലപാട് മാറ്റത്തിന് ഉപോൽബലകം?

ഖേദകരമെന്ന് പറയട്ടെ, കൊണ്ടോട്ടി നേർച്ചക്കാരിൽ ശിയാ വിശ്വാസക്കാർ പൂർണമായും അവസാനിച്ചുവെന്ന് പലരും ആശ്വാസം കൊള്ളുമ്പോഴും ഇക്കഴിഞ്ഞ നേർച്ചയിലും യാ മുഹമ്മദ്, യാ അലി, യാ ഫാത്വിമ, യാ ഹസൻ, യാ ഹുസൈൻ ബാനറുകളും പതാകയും ഉയർത്തി ശിയാക്കളുടെ വഴി പിഴച്ച മുഹർറം ആചരണത്തിന്റെ നേർക്കാഴ്ചയായി മാറിയതിനും നാട് സാക്ഷിയായി. 

 

Related Posts