© 2023 Sunnah Club
23 Dec 2024
സൗദീ ഭരണകൂടം മത വിധികള്‍ ഫത്,വ നല്‍കാനും കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിക്കാനുമായി അവലംബമാ ക്കുന്ന ഗ്രന്ഥത്തില്‍ ഹിജ്റ:968.ല്‍ മരണപ്പെട്ട ശറഫുദ്ദീന്‍ അല്ഹജ്ജാവീ എന്ന പണ്ഡിതന് പറയുന്നത് കൂടി ഉദ്ധരി ക്കാം.
ഇമാം ശാഫിഈ(റ) പറയുന്നു: “ഖബറിന്റെ ചാരത്തു വെച്ച് ഖുർആൻ ഓതുകയും മയ്യിത്തിന് വേണ്ടി ദുആ ചെയ്യുകയും ചെയ്യുന്നതിനെ ഞാൻ ഇഷ്ട പ്പെടുന്നു.” (അൽ ഉമ്മ്:1/322)
ഈ സംഭവം ഇബ്നു ഉമർ(റ) വിൽ നിന്ന് മൗഖൂഫ് ആയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബിദ് അതുകാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നുൽ ഖയ്യിം മരണപ്പെ ട്ടവർക്ക് ഖുർആൻ ഓതുന്നതിന് തെളിവായി ഉദ്ധരിക്കുന്ന മറ്റൊരു സംഭവം കാണുക
ഇമാം ഇബ്നു ഹജറുൽ ഹൈഥമി(റ) തുഹ്ഫയിൽ പറഞ്ഞു. “ഖബറിന്റെ പരിസരത്തു വെച്ച് ഖുർആൻ ഓതുന്ന തിനും അല്ലെങ്കിൽ ഓതിയ ശേഷം അതിന്റെ തുല്യ പ്രതിഫ ലം മയ്യിത്തിന് നൽകുവാൻ വേണ്ടി ദുആ ചെയ്യലോടു കൂടെ യും കൂലി വാങ്ങൽ സ്വഹീഹാകുന്നതാണ്.” (ഫത്ഹുൽ മു ഈൻ:376)
ഹമ്പലി മദ്ഹബിലെ നിരവധി പണ്ഡിതർക്കു പുറമെ ഹമ്പലികളാണെന്ന് വാദിക്കുന്ന ബിദ്അതുകാരുടെ നേതാക്ക ളായ ഇബ്നു തൈമിയ്യയും ശിഷ്യൻ ഇബ്നുൽ ഖയ്യിമും അവരുടെ നിരവധി ഗ്രന്ഥങ്ങളിൽ ഈ വിശയം സമർത്ഥി ക്കുകയും നിരവധി പേജുകൾ അതിനായി ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്.
ഹിജ്റ:463ല്‍ വഫാത്തായ ഇമാം അല്‍ഖത്വീബ് അല്‍ ബഗ്ദാദീ(റ) വഫാത്താവുകയും മഹാനായ ബിശ്റുല്‍ ഹാഫീ (റ)വിന്റെ ഖബ്റിന് സമീപം മഹാനെ മറവുചെയ്യുകയും ചെയ്തു. അവരുടെ ഖബ്റിന് സമീപത്ത് വെച്ച് വിശുദ്ദ ഖുര്‍ആന്‍ ധാരാളം ഖത്ത്മുകള്‍ പാരായണം ചെയ്യപ്പെ ട്ടിരുന്നു.”